ഷാർജ: വിശ്വപ്രശസ്ത ഇറാഖി കവി മുസഫർ നവാബ് (88) നിര്യാതനായി. ഷാർജയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഇന്ത്യയിൽ വേരുള്ള പ്രഭു കുടുംബാംഗമായിരുന്നു ഇദ്ദേഹത്തിന്റേത്.
1934ൽ ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലാണ് ജനനം. സെക്കൻഡറി കാലത്ത് നവാബിന്റെ സൃഷ്ടികൾ സ്‌കൂൾച്ചുമരുകളിൽ ഇടംപിടിച്ചുതുടങ്ങി. ദരിദ്രരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി നിലകൊണ്ട നവാബ് കൊളോണിയലിസത്തിനും നിലവിലുള്ള ഭരണകൂടങ്ങൾക്കും എതിരായി
നിന്നു.
ജന്മനാട്ടിൽ ദീർഘകാലം തടവിലാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും പിന്നീട് അരനൂറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതം നയിക്കാൻ നിർബന്ധിതനാവുകയും ചെയ്തു. 1963ൽ അബ്ദുൽ കരീം ഖാസിമിന്റെ ഭരണത്തെ അട്ടിമറിച്ച പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും വ്യാപകമായി അറസ്റ്റിന് വിധേയരായി. ഇതോടെ ഇദ്ദേഹം ഇറാഖ് വിടാൻ നിർബന്ധിതനായി. തുടർന്ന് ഇറാനിലേക്ക് പലായനം ചെയ്തു. എന്നാൽ, ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇറാഖി അധികാരികൾക്ക് കൈമാറുന്നതിനു മുമ്പ് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
ഇറാഖി സൈനിക കോടതി അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമായി കുറച്ചു. സൗദി-ഇറാഖ് അതിർത്തിയിലുള്ള നക്രാ സൽമാൻ ജയിലിൽ അവർ അദ്ദേഹത്തെ തടവിലിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.