ക്വിറ്റോ: ഇക്വഡോർ മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ലാൻഡി പരരാഗ ഗോയ്ബുറോ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ലാൻഡിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നും ലൊക്കേഷൻ മനസിലാക്കി അവർ ഭക്ഷണം കഴിക്കുകയായിരുന്ന റസ്റ്ററന്റിലെത്തിയാണ് രണ്ടംഗ സംഘം വെടിയുതിർത്തത്. ലാൻഡി റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അക്രമികൾ എത്തുകയായിരുന്നു.
ലാൻഡിയെ വെടിവെക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ലാൻഡിയും മറ്റൊരാളും സംസാരിച്ചിരിക്കുന്നതിനിടെ അക്രമിസംഘമെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയുതിർക്കരുതെന്ന് ലാൻഡി അക്രമികളോട് പറയുന്ന ദൃശ്യങ്ങളും സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
അതേസമയം, ലാൻഡിയെ വെടിവെക്കാനിടയായ സാഹചര്യം എന്തെന്ന വ്യക്തമല്ല. അഴിമതി കേസുമായി ബന്ധപ്പെട്ട് ലാൻഡിക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. മുമ്പ് ലാൻഡിക്ക് ഇക്വഡോറിലെ കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരിയുമായി ബന്ധമുണ്ടായിരുന്നു. ഇയാളുടെ ഭാര്യയാണ് ഇവരുടെ കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.