സിംഗപ്പൂർ: കോവിഡ് നിയന്ത്രണ നിയമങ്ങൾ പരിഹസിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ 4000 സിംഗപ്പൂർ ഡോളർ പിഴയൊടുക്കി. കോവിഡ് നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് കോട്ര വെങ്കട സായ് റോഹൻകൃഷ്ണ(19)ക്ക് സിംഗപ്പൂർ കോടതി പിഴയിട്ടത്.
കഴിഞ്ഞ വർഷം നടന്ന പുതുവർഷാഘോഷത്തിനിടെയാണ് സംഭവം. നദീതീരത്ത് നടന്ന പരിപാടിയിൽ സ്പൈഡർമാന്റെ വേഷം ധരിച്ചാണ് സായ് എത്തിയത്. സായ് അടക്കം ഒമ്പതുപേരാണ് ആഘോഷത്തിന് ഒത്തുചേർന്നത്. ആ സമയത്ത് സിംഗപ്പൂരിൽ കോവിഡ് നിയന്ത്രണം കർശനമായതിനാൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചിരുന്നു. സംഘം മാസ്ക് ധരിച്ചിരുന്നുമില്ല.
യൂട്യൂബ് ചാനലിനായി പരിപാടി ആഘോഷമാക്കിയ സ്പൈഡർമാൻ കൂടുതൽ ആളുകളെ ക്ഷണിക്കുകയും ചെയ്തു. വിഡിയോ അപ് ലോഡ് ചെയ്തതോടെയാണ് സംഗതി വിവാദമായത്. നാലു മിനിറ്റ് 22സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഈ വർഷത്തെ പുതുവർഷാഘോഷം 'നിയമത്തിന്റെ മുഖത്തേറ്റ അടി'യാണെന്നും സായ് പറയുന്നുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതോടെ സിംഗപ്പൂർ കോടതി നടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.