അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. ജീവിതത്തെ സമർപ്പിച്ചുള്ള യാത്രയിൽ ബഹിരാകാശ യാത്രികർ എന്ത് ഭക്ഷണം കഴിക്കുകയെന്ന സംശയം നമ്മിൽ പലരും സ്വയം ചോദിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ആർട്ടെമിസ് 2 പേടകത്തിലെ യാത്രികരുടെ ഭക്ഷണ മെനുവാണ് ഇപ്പോൾ സമൂഹമാധ്യമലോകത്തെ ചർച്ച. ദൗത്യത്തിലെ നാല് അംഗങ്ങൾക്ക് 10 ദിവസത്തെ യാത്രയിൽ കഴിക്കാനായി 189 വൈവിധ്യമാർന്ന വിഭവങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ബഹിരാകാശത്തെ പരിമിതമായ സാഹചര്യങ്ങളിലും രുചികരമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെനു തയാറാക്കിയിരിക്കുന്നത്. ഭക്ഷണത്തിന്റെ ഭാരം, വ്യാപ്തി, പേടകത്തിനുള്ളിലെ ഊർജ ഉപയോഗം എന്നിവ കൃത്യമായി കണക്കാക്കിയാണ് ഈ മെനു നാസ തയാറാക്കിയിരിക്കുന്നത്.
സാധാരണ ബ്രെഡിന് പകരം 58 ടോർട്ടിയകളാണ് കരുതിയിരിക്കുന്നത്. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ സാധാരണ ബ്രെഡ് പൊടിഞ്ഞ് പാറി നടക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ടോർട്ടിയകളാണ് കൂടുതൽ സുരക്ഷിതമെന്ന് നാസ പറയുന്നു. ബഹിരാകാശ സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി എല്ലാവരുടെയും ഇഷ്ടപലഹാരങ്ങളായ ചോക്ലേറ്റ്, കേക്ക്, കുക്കീസ്, പുഡിങ് എന്നിവയും മെനുവിലുണ്ടെന്നതാണ് അതിശയകരം. സസ്യാഹാരങ്ങളും മാംസാഹാരങ്ങളും ഉൾപ്പെടെ പോഷകസമൃദ്ധമായ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്
ടോർട്ടിയ
ബഹിരാകാശത്തെ പ്രത്യേക സാഹചര്യങ്ങളിൽ സഞ്ചാരികൾക്ക് ഗന്ധവും രുചിയും തിരിച്ചറിയാനുള്ള ശേഷിയിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാനും ഭക്ഷണത്തിന് കൂടുതൽ രുചി നൽകാനുമായി വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജനങ്ങളും സോസുകളും നാസ ഉൾപ്പെടുത്തിയിട്ടുണ്ട്:
യാത്രയ്ക്ക് മുമ്പായി ഓരോ ബഹിരാകാശ സഞ്ചാരിയും ഓരോ വിഭവങ്ങളും രുചിച്ചു നോക്കി തങ്ങൾക്ക് പ്രിയപ്പെട്ടവ തിരഞ്ഞെടുത്തിട്ടുണ്ട്. കടുത്ത പോഷകാഹാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണം തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവസരം ലഭിച്ചു എന്നത് ഈ മെനുവിന്റെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.