സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: കായിക മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ വെച്ചായിരുന്നു നിർണായകമായ ഈ കൂടിക്കാഴ്ച നടന്നത്.
സൗദി അറേബ്യയും അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനും (ഫിഫ) തമ്മിലുള്ള കായികപരമായ സഹകരണത്തിന്‍റെ വിവിധ വശങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. കായിക രംഗത്ത് നിലവിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വരും കാലത്തെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയിൽ ഊന്നൽ നൽകി. ഫുട്ബാൾ ലോകത്ത് സൗദി അറേബ്യ കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളും ഭാവി പദ്ധതികളും ചർച്ചയുടെ ഭാഗമായി.
കൂടിക്കാഴ്ചയിൽ സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്‌ഹൽ എന്നിവരും സന്നിഹിതരായിരുന്നു. ലോകകപ്പ് വേദിയാകാനുള്ള സൗദിയുടെ ശ്രമങ്ങൾക്കും കായിക മേഖലയിലെ വൻകിട നിക്ഷേപങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഒരു കൂടിക്കാഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.