യുനൈറ്റഡ് നേഷൻസ്: പുതുവർഷദിനത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ പിറന്ന റെക്കോഡ് ഇന്ത്യക്ക്. 67,385 കുഞ്ഞുങ്ങളാണ് 2020 ജനുവരി ഒന്നിന് ഇന്ത്യയിൽ പിറന്നത്. ചൈനയാണ് തൊട്ടുപിറകിൽ- 46,299. മൊത്തം 3,92,078 കുട്ടികളാണ് പിറന്നത്. ഐക്യരാഷ്ട്രസഭ സംഘടനയായ യൂനിസെഫാണ് കണക്കുകൾ പുറത്തുവിട്ടത്.
പുതുപ്പിറവിയിലെ ആദ്യ കുഞ്ഞ് ഫിജിയിലും അവസാനത്തേത് അമേരിക്കയിലുമാണ്. ഇന്ത്യക്കും ചൈനക്കും പിറകെ, മൊത്തം കുഞ്ഞുങ്ങളിൽ പകുതിയിലധികവും പിറന്ന രാജ്യങ്ങൾ ഇവയാണ്: നൈജീരിയ (26,039), പാകിസ്താൻ (16,787), ഇന്തോനേഷ്യ (13,020) അമേരിക്ക (10,452), ഡി.ആർ. കോംഗോ (10,247), ഇത്യോപ്യ (8,493).
എല്ലാ വർഷം ജനുവരിയിലും കുഞ്ഞുങ്ങളുടെ പിറവി ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് യൂനിസെഫ് കണക്കെടുക്കുന്നത്. 2027 ആകുേമ്പാഴേക്ക് ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.