ബെയ്ജിങ്: ചൈനയിലെ ആയോധനപരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. പ്രദേശത്ത് താമസിക്കുന്ന കുട്ടികളാണ് മരിച്ചവരിൽ അധികവും.
വ്യാഴാഴ്ച രാവിലെ മൂന്നുമണിയോടെയായിരുന്നു അപകടം. തീപിടിത്തത്തിെൻറ കാരണം ഇതുവരെ വ്യക്തമല്ല. 16 പേർക്ക് പരിക്കേറ്റതായും നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും ഷേചെങ് കൗണ്ടി സർക്കാർ അറിയിച്ചു.
സംഭവത്തിൽ പരിശീലന കേന്ദ്രത്തിെൻറ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴിനും 16നും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചവരിൽ അധികവും. രണ്ടാം നിലയിലാണ് ആയോധന കല പരിശീലന കേന്ദ്രം. അവിടെ തീ പടർന്നതോടെ കുട്ടികൾക്ക് രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷേചെങ് മാർഷ്യൽ ആർട്സ് സെൻററിലാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
കെട്ടിടങ്ങളിലെ നിർമാണ രീതിയെ തുടർന്ന് തീപിടിത്തം പതിവാണ് ചൈനയിൽ. 2000ത്തിൽ ക്രിസ്മസ് തലേദിവസം ഹെനാനിലുണ്ടായ തീപിടിത്തത്തിൽ 309 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.