മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് 2036 വരെ അധികാരത്തിൽ തുടരാൻ അനുവദിക ്കുന്ന രീതിയിൽ ഭരണഘടനയിൽ മാറ്റംവരുത്തി പാർലമെൻറിെൻറ അധോസഭയായ ഡൂമയിൽ ബില ്ല് പാസാക്കി. വോട്ടെടുപ്പിൽ ഭരണഘടന ഭേദഗതിയെ 383 പാർലമെൻറംഗങ്ങൾ പിന്തുണച്ചു.
പാർലമെൻറിലെ ഉപരിസഭയായ ഫെഡറൽ കൗൺസിൽകൂടി അംഗീകരിച്ചാൽ ഏപ്രിൽ 22ന് ഇക്കാര്യത്തിൽ പൊതുവോട്ടെടുപ്പ് നടക്കും. രണ്ടുതവണ തുടർച്ചയായി പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന പുടിെൻറ ഭരണകാലാവധി 2024ലിലാണ് അവസാനിക്കുക.
പ്രസിഡൻറ് പദവിയിൽ പുടിെൻറ നാലാമൂഴമാണിത്. പുതിയ നീക്കത്തെ വിമർശിച്ച പ്രതിപക്ഷനേതാവ് അലക്സി നവാൽനി ആജീവനാന്തം പ്രസിഡൻറായിരിക്കുകയാണ് പുടിെൻറ ലക്ഷ്യമെന്ന് പരിഹസിച്ചു. ഭരണകക്ഷിയുടെ താൽപര്യങ്ങൾക്കനുസരിച്ച് ഭരണഘടനയിൽ ഭേദഗതികൾ കൊണ്ടുവരുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.