വെലിങ്ടൺ: ന്യൂസിലൻഡിെൻറ തലയിലെഴുത്ത് മാറ്റിയെഴുതിയ പ്രധാനമന്ത്രിയാണ് ജസീ ന്ത ആർഡേൻ. ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ ഭീകരാക്രമണമുണ്ടായപ്പോൾ ഭയന്ന ജനതയെ നെഞ്ചോരം ചേർത്തുപിടിച്ച ഈ ഭരണാധികാരി ലോകത്തിനുതന്നെ മാതൃകയായിരുന്നു. രണ്ടു മി നിറ്റ് 56 സെക്കൻഡിനുള്ളിൽ രണ്ടുവർഷത്തെ ലേബർ സർക്കാറിെൻറ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജസീന്ത പുറത്തുവിട്ട വിഡിയോ ആണിപ്പോൾ സംസാരവിഷയം. 23 ലക്ഷത്തിലേറെ ആളുകളാണ് വിഡിയോ കണ്ടത്.
രണ്ടു വർഷംകൊണ്ട് 92,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും 2200 വീടുകൾ നിർമിച്ചതും കാർബൺരഹിത രാഷ്ട്രം ലക്ഷ്യമിട്ട് ബിൽ അവതരിപ്പിച്ചതും ഹൈവേകൾ അപകടരഹിതമാക്കിയ കാര്യങ്ങളും ഒറ്റശ്വാസത്തിലാണ് ജസീന്ത വിവരിക്കുന്നത്. കേൾക്കുേമ്പാൾ നമുക്ക് ശ്വാസംമുട്ടുന്നതുപോലെ തോന്നും. രണ്ടു വർഷംകൊണ്ട് ന്യൂസിലൻഡിലെ ജയിൽതടവുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. രാജ്യത്ത് 14 കോടി മരങ്ങൾ നട്ടുപിടിപ്പിച്ചു. അർബുദരോഗികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ചു. അഞ്ചുലക്ഷത്തോളം രോഗികൾക്ക് കുറഞ്ഞ ഫീസിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. അടിസ്ഥാന ശമ്പളം വർധിപ്പിച്ചു. കൂടുതൽ ക്ലാസ്മുറികൾ നിർമിച്ചു. 11 വർഷത്തിനിടെ ആദ്യമായി തൊഴിലില്ലായ്മനിരക്ക് ഗണ്യമായി കുറച്ചു.
ലേബർ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച ജസീന്ത 37ാം വയസ്സിലാണ് പ്രധാനമന്ത്രിപദം ഏറ്റെടുത്തത്. വിഡിയോ കണ്ടതിനുശേഷം ജസീന്തക്ക് ആരാധകർ കൂടിയിട്ടുണ്ട്.
ഫേസ്ബുക്കിൽ മാത്രം വിഡിയോക്ക് 7000 കമൻറുകളാണ് ലഭിച്ചത്. ബ്രിട്ടൻ, പാകിസ്താൻ, ലബനാൻ, ഇറാഖ് തുടങ്ങിയ മാറ്റത്തിനായി പ്രക്ഷോഭം നടത്തുന്നവരുടെ ഇടയിലേക്കാണ് വിഡിയോ എത്തിയത്. അവർക്ക് പ്രക്ഷോഭത്തിന് ഇന്ധനം പകരുന്ന ഒന്നാണിത്. ജസീന്തയെപോലുള്ള നേതാക്കളെയാണ് ലോകം ആവശ്യപ്പെടുന്നതെന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതുപോലൊരു പ്രധാനമന്ത്രിയെ ലഭിച്ച ന്യൂസിലൻഡിനോട് അസൂയ തോന്നുന്നുവെന്നും ചിലർ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.