ന്യൂയോർക്: 1984ൽ മെഡിക്കൽ വിദ്യാർഥിയായിരിക്കുേമ്പാൾ വംശീയ വേഷം ധരിച്ച് ഫോേട്ടായെടുത്ത സംഭവത്തിൽ മാപ്പുപറഞ്ഞ് വിർജീനിയ ഗവർണർ റാൽഫ് നോർഥം. ചിത്രം കറുത്തവർഗക്കാരെ അപമാനിക്കുന്നതാണെന്നാരോപിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഗവർണറുടെ രാജിയാവശ്യപ്പെട്ടു. കറുത്തവർഗക്കാരെ അപമാനിക്കുന്ന തരത്തിൽ മുഖം മുഴുവൻ കറുത്ത ചായം തേച്ച്, വംശവെറി പ്രചരിപ്പിക്കുന്ന കു ക്ലക്സ് ക്ലാൻ സംഘത്തിെൻറ ഒൗദ്യോഗിക വേഷം ധരിച്ച സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോേട്ടായാണ് അന്നത്തെ മാഗസിനിൽ പ്രസിദ്ധീകരിച്ചത്. നോർഥാമിനെ കുറിച്ച് ചെറുവിവരണമടങ്ങിയ മറ്റു ഫോേട്ടാകളും അതേ പേജിലുണ്ട്.
ചെറുപ്പകാലത്ത് ബോധമില്ലാെത ചെയ്തുപോയ തെറ്റിനു മാപ്പുചോദിക്കുന്നുവെന്നും ജനങ്ങൾക്കിടയിൽ വിശ്വാസം വീണ്ടെടുക്കാൻ എന്തുവേണമെങ്കിലും ചെയ്യാൻ തയാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2017ലാണ് ഡെമോക്രാറ്റിക് പ്രതിനിധിയായ നോർഥം വിർജീനിയ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.