ഹാനോയ്: ഇംഗ്ലണ്ടിൽ 39 വിയറ്റ്നാം പൗരന്മാരെ ശീതീകരിച്ച ട്രക്ക് കണ്ടെയ്നറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ പ്രതികളെന്നു സംശയിക്കുന്ന എട്ടുപേരെ കൂടി വിയറ്റ്നാം പൊലീസ് പിടികൂടി. വിദേശത്തേക്ക് അനധികൃതമായി ആള െ കടത്തുന്ന സംഘമാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ രണ്ടുപേർ നേരത്തേ പിടിയിലായിരുന്നു. ഒക്ടോബർ 23നാണ് പേഫ്ലീറ്റ് തുറമുഖത്ത് ട്രക്കിെൻറ ശീതീകരിച്ച കണ്ടെയ്നറിൽ 39 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ചൈനക്കാരാണെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് എല്ലാവരും വിയറ്റ്നാം പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. ട്രക്ക് ഓടിച്ച 25കാരനായ വടക്കൻ അയർലൻഡുകാരനെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അയർലൻഡിൽനിന്ന് വെള്ളിയാഴ്ച ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു.
മരിച്ചവരെ തിരിച്ചറിയാനായി വിയറ്റ്നാം അധികൃതർ രണ്ടു പ്രതിനിധി സംഘങ്ങളെ ബ്രിട്ടനിലേക്ക് അയച്ചിട്ടുണ്ട്. 31 പുരുഷന്മാരും എട്ടു സ്ത്രീകളുമാണ് മരിച്ചത്. ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.