തുര്‍ക്കിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കി

അങ്കാറ: തുര്‍ക്കിയിലെ സൈനികോദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ് സൈന്യത്തില്‍ പരിഷ്കാരം കൊണ്ടുവരുന്നത്. തങ്ങളുടെ തൊപ്പിയുടെ കൂടെ ഹിജാബും ധരിക്കാനാണ് അനുവാദം നല്‍കുന്നത്. 

എന്നാല്‍, മുഖംമൂടുന്ന തരത്തിലിത് ധരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഒഫീഷ്യല്‍ ഗസറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ പരിഷ്കാരം നിലവില്‍വരും. തീവ്ര സെക്കുലര്‍ ആഭിമുഖ്യമുള്ള ഭരണാധികാരികളുടെ കാലത്താണ് പൊതുയിടങ്ങളില്‍ ഹിജാബ് നിരോധിക്കപ്പെട്ടത്. ഇസ്ലാമിക പശ്ചാത്തലമുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി അധികാരത്തിലത്തെിയതോടെയാണ് ഇത്തരം കടുത്ത നിയമങ്ങള്‍ നീക്കിത്തുടങ്ങിയത്.

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.