പാരിസ്: രാജ്യത്ത് വർധിച്ചുവരുന്ന ഇസ്ലാം ഭീതിക്കെതിരെ പാരിസില്‍ പതിനായിരക്കണ ക്കിനു പേര് റാലി നടത്തി. ഇസ്ലാമിനുനേരെയുള്ള ശത്രുതയും മുസ്ലിംകളോടുള്ള വിവേച നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് റാലിയെന്ന് സംഘാടകർ പറഞ്ഞു. 13,500ഓളം പേർ റാലിയി ൽ അണിനിരന്നു. രണ്ടാഴ്ച മുമ്പ് തെക്കുപടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ ബയോണിൽ തീവ്ര വലതുപക്ഷബന്ധമുള്ള വയോധികനായ തോക്കുധാരി പള്ളിയിൽ നടത്തിയ വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിെൻറകൂടി പശ്ചാത്തലത്തിലാണ് റാലി.
കലക്ടിവ് എഗൻസ്റ്റ് ഇസ്ലാമോഫോബിയ ഇൻ ഫ്രാൻസിെൻറ (സി.സി.ഐ.എഫ്) നേതൃത്വത്തിൽ ഇടതുപക്ഷ സംഘടനകളും വിവിധ മാധ്യമസ്ഥാപനങ്ങളുമാണ് റാലിക്ക് ആഹ്വാനംചെയ്തത്. രാജ്യത്തെ വിവിധ മുസ്ലിം സംഘടനകൾ റാലിക്ക് പിന്തുണയുമായെത്തി.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പെങ്കടുത്ത റാലിയിൽ ഫ്രഞ്ച് പതാകയുടെ നിറത്തിലുള്ള ഹിജാബണിഞ്ഞാണ് പലരും പങ്കെടുത്തത്. ഹിജാബിനെതിരായ പൊതുബോധത്തെ വിമർശിക്കുന്നതും ഇസ്ലാമിനെതിരായ ആക്രമണങ്ങളെ അപലപിക്കുന്നതുമായ പ്ലക്കാർഡുകൾ റാലിയിൽ ഉയർന്നു. ഞായറാഴ്ച തെക്കൻ നഗരമായ മാഴ്സയിലും നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.