സ്റ്റോക്ഹോം: വിശ്വാസ വോെട്ടടുപ്പിൽ പരാജയപ്പെട്ട സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെൻ രാജിവെച്ചു. പാർലമെൻറിൽ ചൊവ്വാഴ്ച നടന്ന വോെട്ടടുപ്പിൽ ലോഫ്വെനിന് അനുകൂലമായി 142 പേർ വോട്ട് ചെയ്തപ്പോൾ 204 പേർ അവിശ്വാസം രേഖപ്പെടുത്തി. പുതിയ സർക്കാർ രൂപവത്കരിക്കുന്നതുവരെ ലോഫ്വെൻ താൽക്കാലിക പ്രധാനമന്ത്രിയായി തുടരും.
നാലു വർഷമായി പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്ന ലോഫ്വെനിെൻറ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സെപ്റ്റംബർ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
തുടർന്ന് കൂടുതൽ ശതമാനം വോട്ട് നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ സർക്കാർ രൂപവത്കരിക്കാൻ അനുവദിക്കുകയായിരുന്നു.
ഇടതുപക്ഷ ചായ്വുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 28.3 ശതമാനവും മധ്യ വലതുപക്ഷ പാർട്ടിയായ മോഡറേറ്റ് പാർട്ടിക്ക് 19.8 ശതമാനവും കുടിയേറ്റവിരുദ്ധ പാർട്ടിയായ സ്വീഡൻ ഡെമോക്രാറ്റ്സിന് 17.5 ശതമാനവും വോട്ടാണ് ലഭിച്ചിരുന്നത്. മോഡറേറ്റ് പാർട്ടിയുടെ സഹായത്തോടെ വീണ്ടും സർക്കാർ രൂപവത്കരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലോഫ്വെൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.