ഖർത്തൂം: അഴിമതിക്കേസിൽ മുൻ പ്രസിഡൻറ് ഉമർ അൽ ബഷീറിന് സുഡാൻ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു. ബഷീറിനെതിരായ നിയമനടപടികളിൽ ആദ്യത്തെ വിധിയാണിത്. 2000ത്തിലെ ദർഫുർ സംഘർഷവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇദ്ദേഹത്തിനെതിരെ യുദ്ധക്കുറ്റം നടത്തിയതിനും വംശഹത്യക്കും കുറ്റം ചുമത്തിയിരുന്നു.
മൂന്നു പതിറ്റാണ്ട് സുഡാൻ ഭരിച്ച ബഷീർ ജനകീയ പ്രതിഷേധത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു. ജനകീയ പ്രതിഷേധത്തിന് ഒരാണ്ടുതികയുന്ന പശ്ചാത്തലത്തിലാണ് കോടതിവിധിയെന്നതും ശ്രദ്ധേയം. ഏപ്രിൽ മുതൽ ജയിലിൽ കഴിയുകയാണിദ്ദേഹം. അറസ്റ്റിനുശേഷം ഇദ്ദേഹത്തിെൻറ വീട്ടിൽ നടത്തിയ തിരച്ചിലിൽ കോടികൾ മൂല്യമുള്ള വിദേശകറൻസികൾ പിടിച്ചെടുക്കുകയും ചെയ്തു.
ബഷീറിെൻറ ഭരണകാലത്ത് സുഡാനെ തീവ്രവാദത്തിെൻറ പ്രായോജകരായി മുദ്രകുത്തിയിരുന്നു. ക്രമക്കേടുകൊണ്ടും യു.എസ് ഉപരോധം െകാണ്ടും രാജ്യത്തെ സാമ്പത്തികനിലയും തകരാറിലായി. സുഡാനിൽ സൈന്യവും ജനങ്ങളും യോജിച്ച പരാമാധികാര കൗൺസിലാണ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.