മെൽബൺ: പ്രാർഥനക്ക് എത്തിയ രണ്ടു യുവതികളെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഇന്ത്യ ൻ യോഗ ഗുരു ആനന്ദ്ഗിരിയെ ആസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാർഥനകൾക്കാ യി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ രണ്ടു വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നതാണ് കേസ്.
38 കാരനായ ആനന്ദ് ഗിരിയെ സിഡ്നിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറാഴ്ചത്തെ ആത്മീയ പഠന പര്യടനത്തിനായാണ് ആനന്ദ് രാജ്യത്തെത്തിയത്. പര്യടനം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് അറസ്റ്റ്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയാണ്. ഇതിനുമുമ്പും പലതവണ ആസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്. മുൻ സന്ദർശനങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്.
2016ലെ പുതുവത്സരാഘോഷ ദിനത്തിലാണ് 29കാരിയെ പീഡിപ്പിച്ചതെന്ന് സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. 2018ലാണ് പ്രാർഥനക്കായി എത്തിയ മറ്റൊരു 34കാരിയെ പീഡിപ്പിച്ചത്. ഇരകളായ സ്ത്രീകൾക്ക് പ്രയാസമുണ്ടാക്കുമെന്നതിനാൽ ജാമ്യം നിഷേധിച്ച് ആനന്ദ്ഗിരിയെ റിമാൻഡിലാക്കുകയായിരുന്നു. ജൂൺ 26ന് മട്ട് ഡ്രൂട്ട് പ്രാദേശിക കോടതിയിൽ ഹാജരാക്കും. കൂടുതൽ ഇരകൾ രംഗത്തുവരാനുള്ള സാധ്യതയും ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.