ആസ്ട്രേലിയൻ തീരത്ത് തിമിംഗലങ്ങൾ കൂട്ടമായി ചത്തടിഞ്ഞു

മെൽബൺ: ആസ്ട്രേലിയയിലെ ഹാമെലിൻ കടൽത്തീരത്ത് തിമിംഗലങ്ങൾ കൂട്ടമായി ചത്തടിഞ്ഞു. ചെറിയ  ചിറകോടുകൂടിയ 150 തിമിംഗലങ്ങളിൽ 135 എണ്ണമാണ് വെള്ളിയാഴ്ച ഹാമെലിൻ ബേയിൽ ചത്തത്. 

പടിഞ്ഞാറൻ ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 315 കിലോ മീറ്റർ തെക്ക് കടൽത്തീരത്തും തിമിംഗലങ്ങളിൽ ചിലത് വന്നടിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ മത്സ്യത്തൊലാളിയാണ് തിമിംഗലങ്ങളെ ആദ്യം കണ്ടത്. 

ഉടൻ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. കരക്കടിഞ്ഞവയിൽ ജീവനുള്ളവയെ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അതിൽ 15 തിമിംഗലങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു. തിമിംഗലങ്ങൾ കൂട്ടമായി കരയിൽ വന്നടിഞ്ഞതിെൻറ കാരണം അജ്ഞാതമാണ്. 1996ൽ ആസ്ട്രേലിയയിലെ ഡൻസ്ബറോവിലാണ് തിമിംഗലങ്ങൾ ഇത്തരത്തിൽ കൂട്ടമായി കരക്കടിഞ്ഞത്. അന്ന് 320 തിമിംഗലങ്ങൾ കരക്കടിഞ്ഞതിൽ 20 എണ്ണത്തിന് മാത്രമാണ് ജീവനുണ്ടായിരുന്നത്.

Tags:    
News Summary - More than 130 whales die in mass stranding in Western Australia-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.