യുനൈറ്റഡ് നാഷൻസ്: രണ്ടുതവണ ചിലിയുടെ പ്രസിഡൻറുസ്ഥാനം അലങ്കരിച്ച മിഷേൽ ബച്ലെറ്റിനെ യു.എൻ മനുഷ്യാവകാശ മേധാവിയായി സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് നാമനിർദേശം ചെയ്തു. വനിതകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലും മുന്നിലാണ് ഇൗ 66കാരി.
ജോർഡൻ പ്രതിനിധി സെയ്ദ് റഅദ് അൽഹുസൈെൻറ പിൻഗാമിയായാണ് മിഷേൽ എത്തുന്നത്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം.
മിഷേലിനെ മനുഷ്യാവകാശ മേധാവിയായി നിയമിക്കാൻ താൽപര്യമുണ്ടെന്ന് പൊതുസഭയിലാണ് ഗുെട്ടറസ് അറിയിച്ചത്. ഇത് പിന്നീട് പൊതുസഭയിലെ 193 അംഗരാജ്യങ്ങളുടെ തീരുമാനത്തിന് വിട്ടു. ചിലിയുടെ പ്രസിഡൻറാകുന്ന ആദ്യ വനിതയാണ് മിഷേൽ. ആദ്യഘട്ട കാലാവധി പൂർത്തിയാക്കിയശേഷം അവർ യു.എൻ ലിംഗസമത്വ ഒാഫിസ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു.
ചിലി പ്രതിരോധമന്ത്രിയായും ആരോഗ്യ മന്ത്രിയായും സേവനമനുഷ്ഠിച്ച മിഷേലിന് 2014ൽ ഒരിക്കൽകൂടി രാജ്യത്തെ നയിക്കാനും യോഗമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.