ജനീവ: കോവിഡ്19 നെ നേരിടാൻ നിരവധി രാജ്യങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക്ഡൗൺ സംവിധാനം ലോകത്ത് നിന് ന് വൈറസിനെ ഉന്മൂലനം ചെയ്യാൻ പര്യാപ്തമല്ലെന്നും ഐസൊലേഷനാണ് മികച്ച മാർഗമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
‘‘കോവിഡ് 19െൻറ വ്യാപനം മന്ദഗതിയിലാക്കാൻ, പല രാജ്യങ്ങളും ‘ലോക്ക്ഡൗൺ’ നടപടികൾ അവതരിപ്പിച്ചു. എന്നാൽ ഈ നടപടികൾ പകർച്ചവ്യാധികൾ പൂർണമായി ശമിപ്പിക്കില്ല. ഈ സമയം കൊറോണ വൈറസിനെ നശിപ്പിക്കാനായി ഉപയോഗപ്പെടുത്തണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. ’’ ഗെബ്രിയേസസ് പറഞ്ഞു.
വീട്ടിൽ തന്നെയിരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതും ആളുകളുടെ സഞ്ചാരം വിലക്കുന്നതുമെല്ലാം ആരോഗ്യ സംവിധാനങ്ങളിലെ സമ്മർദ്ദം കുറക്കുന്നതാണ്. എന്നാൽ ഇതുകൊണ്ട് മാത്രം പകർച്ചവ്യാധികൾ ശമിക്കുകയില്ല. രോഗ ബാധിതനെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ രോഗ വ്യാപനത്തെ തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞിരിക്കുകയാണ്. 18000ൽ അധികം പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.