ലണ്ടൻ: 40കാരനായ പോളണ്ട് സ്വദേശിയെ നാലുവർഷത്തോളം തോട്ടത്തിലെ മുറിയിൽ താമസിപ്പിച്ച് ‘അടിമപ്പണി’ ചെയ്യിച്ച ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ. പൽവീന്ദറും കോളജ് അധ്യാപികയായ ഭാര്യ പ്രിത്പാൽ ബിന്നിങ്ങുമാണ് ദക്ഷിണ ഇംഗ്ലണ്ടിലെ വീട്ടിൽ നടന്ന പരിശോധനയിൽ പിടിയിലായത്.
ബ്രിട്ടനിലെ തൊഴിൽ ചൂഷണങ്ങൾ പരിശോധിക്കുന്ന വിഭാഗമാണ് പരിശോധന നടത്തിയത്. ഭക്ഷണം മാത്രം നൽകി നാലുവർഷമായി തന്നെ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്ന് തൊഴിലാളി മൊഴി നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ കസേരയിലാണ് ഉറങ്ങിയതെന്നും പഴകിയ ഭക്ഷണമാണ് പലദിവസങ്ങളിലും നൽകിയിരുന്നതെന്നും മൊഴിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.