ഹോങ്കോങ്: പ്രതിഷേധക്കാർ മുഖംമൂടി ധരിക്കുന്നത് നിരോധിച്ചതിനു പിന്നാലെ ഹോങ്കോങ്ങിൽ പൊതുഗതാഗത സംവിധാനമായ െമട്രോ റെയിൽ സർവിസ് റദ്ദാക്കി. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണിത്. ഹോങ്കോങ്ങിലെ ബാങ്കുകളും ഷോപ്പിങ്മാളുകളും അടഞ്ഞുകിടന്നു. വെള്ളിയാഴ്ച രാത്രി സമരത്തിൽ പെങ്കടുത്ത യുവാവിെൻറ കാലിന് പൊലീസ് വെടിവെച്ചതോടെയാണ് പ്രക്ഷോഭം കൂടുതൽ തീവ്രമായത്.
മുഖാവരണ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്. സമരം അടിച്ചമർത്താൻ കർശനമായ നടപടികൾ തുടരുമെന്ന് ചീഫ് എക്സിക്യൂട്ടിവ് കാരീലാം സൂചിപ്പിച്ചു. കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ കഴിഞ്ഞ ജൂണിൽ തുടങ്ങിയ സമരമാണ് തുടരുന്നത്. പ്രതിഷേധത്തെ തുടർന്ന് ബിൽ ഭരണകൂടം റദ്ദാക്കിയിരുന്നു. പൊലീസ് അടിച്ചമർത്തലിനെതിരെ നിഷ്പക്ഷമായി അന്വേഷിക്കുക, ഹോങ്കോങ്ങിന് കൂടുതൽ അധികാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇപ്പോൾ സമരം. പലയിടത്തും സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.