യുനൈറ്റഡ് േനഷൻസ്: വീടകങ്ങൾ സ്ത്രീകൾക്ക് ഏറ്റവും അപകടംപിടിച്ച ഇടമായി മാറിയിരിക്കയാണെന്ന് യു.എൻ പഠനം. കഴിഞ്ഞ വർഷം ആഗോള വ്യാപകമായി 87,000 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. അതിൽ 50,000ത്തോളം സ്ത്രീകളെ കൊലപ്പെടുത്തിയത് സ്വന്തം പങ്കാളികളോ കുടുംബാംഗങ്ങളോ ആണെന്ന് യു.എന്നിെൻറ മയക്കുമരുന്ന്-കുറ്റകൃത്യ ഒാഫിസ് തയാറാക്കിയ പഠനത്തിൽ പറയുന്നു.2017ൽ പ്രതിദിനം 137 സ്ത്രീകൾ വീതം സ്വന്തം കുടുംബാംഗങ്ങളാൽ കൊല്ലപ്പെട്ടു.
ഒാരോ മണിക്കൂറിലും ആറു സ്ത്രീകൾ വീതം അവർ അറിയുന്ന ആളുകളാൽ കൊല്ലപ്പെടുന്നുവെന്നും നവംബർ 25ന് പുറത്തുവിട്ടറിപ്പോർട്ട് പറയുന്നു. കുടുംബാംഗങ്ങളാൽ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏഷ്യയാണ്. 20,000 പേരാണ് ഇത്തരത്തിൽ ദാരുണമായി മരണപ്പെട്ടത്. ആഫ്രിക്കയും (19,000) അമേരിക്ക (8000), യൂറോപ്പ് (3000), ഒാഷ്യാനിയ (300) എന്നിവയും തൊട്ടുപിന്നാലെയുണ്ട്.ഇന്ത്യയിൽ സ്ത്രീധന കൊലപാതകങ്ങളാണ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നത്. നിയമം മൂലം നിരോധിച്ചിട്ടും സ്ത്രീധനത്തിെൻറ പേരിൽ കൊല്ലപ്പെടുന്ന സ്ത്രീകൾ ആകെ കൊല്ലപ്പെടുന്ന സ്ത്രീകളുടെ 40-50 ശതമാനം വരും. 1999 മുതൽ 2016 വരെ കാലയളവിൽ സ്ത്രീധനമരണ നിരക്കിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.