ഹേഗ്: സ്വീഡെൻറ ശബ്ദമായി മാറിയ കൗമാരക്കാരി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിന് ഇൻറർനാഷനൽ ചീൽഡ്രൻസ് പീസ് പുരസ്കാരം. ആഗോള താപനത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. ഗ്രെറ്റയുടെ പോര ാട്ടം ലോകവ്യാപകമായുള്ള സ്കൂൾ കുട്ടികൾ ഏറ്റെടുത്തിരുന്നു. നെതർലൻഡ്സിൽ കുട്ടികളുെട അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് പുരസ്കാരം നൽകുന്നത്.
2005 മുതലാണ് അവർ പുരസ്കാരം നൽകിത്തുടങ്ങിയത്. ഗ്രെറ്റക്കൊപ്പം 15 വയസ്സുള്ള സമാധാന പ്രവർത്തക ദിവിന മാലൂമിനെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. ബോകോ ഹറാമിനെതിരായ സമാധാന പോരാട്ടങ്ങളാണ് ദിവിനയെ പുരസ്കാരത്തിനർഹയാക്കിയത്. മഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ സമ്മേളനത്തിൽ പെങ്കടുക്കാൻ ബോട്ട് യാത്രയിലായതിനാൽ ഗ്രെറ്റ പുരസ്കാരം ഏറ്റുവാങ്ങാനെത്തില്ല.
1,00,000 യൂറോ ആണ് തുക. പാകിസ്താനി വിദ്യാഭ്യാസ പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ് സായിക്കും മുമ്പ് പുരസ്കാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.