ബർലിൻ: ചികിത്സയിലായിരുന്ന 85 രോഗികളെ കൊലപ്പെടുത്തിയ നഴ്സ് നീൽസ് ഹൊഗലിന്(42) രണ്ടാം ജീവപര്യന്തം തടവ്. രണ്ടാംേലാകയുദ്ധാനന്തരം ജർമനിയിലെ ഏറ്റവുംവലിയ പരമ്പ ര കൊലയാളിയാണ് ഹൊഗൽ. വടക്കൻ ജർമനിയിലെ രണ്ട് ആശുപത്രികളിൽ ജോലിചെയ്യവെ 2000ത്തിനും 2005നുമിടെയാണ് കൃത്യം നടത്തിയത്.
വിവിധ മരുന്നുകൾ കുത്തിവെച്ച് രോഗികളിൽ ഹൃദയാഘാതമുണ്ടാക്കി െകാലപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ 200പേരെ ഹൊഗൽ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, കൃത്യമായ കണക്കുകൾ ലഭ്യമല്ല.
ഏതു കുറ്റകൃത്യത്തിലും 15 വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ ജർമൻ കോടതി പരോൾ അനുവദിക്കാറുണ്ട്. എന്നാൽ, കുറ്റകൃത്യത്തിെൻറ വ്യാപ്തി കണക്കിലെടുത്ത് ഹൊഗലിന് പരോൾ നൽകേണ്ടതില്ലെന്നാണ് കോടതിയുടെ തീരുമാനം. രണ്ടുപേരെ കൊലപ്പെടുത്തിയതിനും നിരവധി പേരെ വധിക്കാൻ ശ്രമിച്ചതിനും 2015 ഫെബ്രുവരി മുതൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.