ബാഴ്സലോണ: കോവിഡ് ഭയം സൃഷ്ടിക്കുന്നതിനെതിരെ ബാഴ്സലോണയിലെ ഉയരം കൂടിയ കെട് ടിടങ്ങളിലൊന്നിൽ പാഞ്ഞുകയറി ‘ഫ്രഞ്ച് സ്പൈഡർമാൻ’. പൊലീസും കാഴ്ചക്കാരും നോക്കി നിൽക്കുന്നതിനിടെയാണ് സുരക്ഷാ മാർഗങ്ങളൊന്നും സ്വീകരിക്കാതെ ചില്ലിട്ട 145 മീറ്റർ ഉയരമുള്ള കെട്ടിടത്തിെൻറ പുറംഭാഗത്തിലൂടെ അലയ്ൻ റോബർട്ട് എന്ന ഫ്രഞ്ചുകാരൻ അള്ളിപ്പിടിച്ചുകയറിയത്.
47 മിനിറ്റെടുത്താണ് ടോറെ അഗ്ബാർ എന്ന കെട്ടിടത്തിന് മുകളിൽ ഇയാൾ എത്തിയത്. കെട്ടിടത്തിൽനിന്ന് ഇറങ്ങിയയുടൻ പൊലീസ് അറസ്റ്റ് ചെയ്തു. ലോകത്തിലെ വിവിധ ഭാഗങ്ങളിെല അംബരചുംബികളിലെല്ലാം സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കാതെ അള്ളിപ്പിടിച്ചുകയറുന്ന അലയ്ൻ റോബർട്ടിെൻറ ഇത്തവണത്തെ ലക്ഷ്യം കോവിഡിനെ കുറിച്ച ഭയം അകറ്റലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.