പാരീസ്: ബോയിങ് 737 മാക്സ് വിമാനങ്ങളുടെ തകർച്ചയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കമ്പനി സി.ഇ.ഒ. ഡെന്നീസ് മുള്ളിൻബർഗ്. പാരീസ് എയർ ഷോയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബോയിങ് സി.ഇ.ഒയുടെ പ്രതികരണം.
വിമാനങ്ങളിൽ പൈലറ്റുമാർക്ക് ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി ലൈറ്റ് സംവിധാനം നിലവിലുണ്ട്. എന്നാൽ, പ്രത്യേകമായുള്ള കോക്പിറ്റ് ഇൻഡിക്കേറ്റർ ഘടിപ്പിച്ചാൽ മാത്രമേ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിക്കുകയുള്ളു.ഇക്കാര്യം വിമാന കമ്പനികളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ബോയിങ് സി.ഇ.ഒയുടെ കുറ്റസമ്മതം.
അപകടത്തിൽപ്പെട്ട ലയൺ എയർ, എത്യോപ്യൻ എയർ ലൈൻ തുടങ്ങിയ വിമാനങ്ങളിൽ കോക്പിറ്റ് ഇൻഡിക്കേറ്റർ ഘടിപ്പിച്ചിരുന്നില്ല. ഭൂരിപക്ഷം ബോയിങ് 737 മാക്സ് വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.