നോത്രദാം ദേവാലയത്തിലെ തേനീച്ചകൾ സുരക്ഷിതർ

പാരിസ്: തീപിടിത്തത്തിൽ നോത്രദാം ദേവാലയം കത്തിയമർന്നപ്പോഴും മേൽക്കൂരയിൽ നിർ മിച്ച തേനീച്ചക്കൂടുകൾ സുരക്ഷിതം. ഈ കൂടുകളിൽ കഴിഞ്ഞ തേനീച്ചകൾ ദുരന്തം അതിജീവിച്ച തായി അവയെ പരിപാലിക്കുന്ന നികളാസ് ഗിയൻറ് ആണ് വെളിപ്പെടുത്തിയത്.

കൂടുകളിൽനിന്ന് തേനീച്ചകൾ പറന്നുനടക്കുന്നതിെൻറ ദൃശ്യവും അദ്ദേഹം പങ്കുവെച്ചു. ദേവാലയത്തിെൻറ ആദ്യനിലയിലെ മേൽക്കൂരയിലായിരുന്നു മൂന്നു തേനീച്ചക്കൂടുകൾ. ഓരോന്നിലും 60,000 തേനീച്ചകളാണുണ്ടായിരുന്നത്. പ്രധാന മേൽക്കൂരയിൽനിന്ന് 30 മീറ്റർ അകലെയായിരുന്നതിനാലാണ് തേനീച്ചക്കൂടുകളെ അഗ്നി വിഴുങ്ങാതിരുന്നതെന്നും ഗിയൻറ് പറഞ്ഞു.

തീപിടിത്തത്തിന് ശേഷം നോത്രദാം ദേവാലയത്തിലെ തേനീച്ചക്കൂടുകളുടെ ദൃശ്യം

Tags:    
News Summary - Bees on Notre Dame rooftop survive-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.