സിഡ്നി: സിറിയയിൽ െഎ.എസിനെതിരായ വ്യോമദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ആസ്ട്രേലിയൻ സൈന്യം അറിയിച്ചു. സിറിയൻ െജറ്റ് യു.എസ് സൈന്യം വെടിവെച്ചിട്ട സംഭവത്തെ തുടർന്നാണിത്. സംഭവത്തിൽ യു.എസും റഷ്യയും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.
തുടർന്ന് യു.എസുമായുള്ള സൈനിക ഹോട്ലൈൻ സംവിധാനം റഷ്യ നിർത്തിവെച്ചു. സംഭവവികാസങ്ങളെ വ്യക്തമായി നിരീക്ഷിച്ചു വരുകയാണെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ദൗത്യം നിർത്തിവെക്കാൻ തീരുമാനിച്ചെതന്നും ആസ്ട്രേലിയൻ പ്രതിരോധ വക്താവ് വ്യക്തമാക്കി.
അതേസമയം, ഇറാഖിൽ െഎ.എസിനെതിരായ പോരാട്ടത്തിൽ സഹകരണം തുടരും. ഞായറാഴ്ചയാണ് സിറിയൻ വിമതപക്ഷത്തെ ലക്ഷ്യംവെച്ചുവെന്നാരോപിച്ച് െജറ്റ് യു.എസ് വെടിവെച്ചുവീഴ്ത്തിയത്. 2015 മുതലാണ് െഎ.എസിനെതിരായ സൈനിക നീക്കത്തിൽ ആസ്ട്രേലിയ സഹകരിച്ചു തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.