മെൽബൺ: ആസ്ട്രേലിയയിൽ സ്ട്രോബറികളില്‍ വ്യാപകമായി സൂചികള്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്പതുകാരി അറസ്റ്റില്‍. ഇവരെ ഇന്ന് ബ്രിസ്ബെയിനിലെ കോടതിയില്‍ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
ഇത്തരത്തിൽ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഭീതിപടര്ന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ആസ്ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്ട്രോബറികളില്നിന്ന് സൂചികള്‍ കണ്ടെത്തിയത്. കുറ്റക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ക്യൂന്സ്ലൻഡ് അധികൃതർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ജയില്‍ശിക്ഷ വർധിപ്പിക്കാനും സർക്കാർ തയാറായി.
ഒരു യുവാവിനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തായത്. സ്ട്രോബറിക്കുള്ളിലെ സൂചിയാണ് വയറുവേദനക്ക് കാരണമെന്ന് സ്ഥിരീകരിച്ചതോടെ ഭീതി വര്‍ധിച്ചു. പിന്നീട് പഴങ്ങള്ക്കുള്ളില്നിന്ന് സൂചി ലഭിച്ചെന്ന തരത്തിലുള്ള നൂറിലേറെ സംഭവങ്ങള്‍കൂടി റിപ്പോര്‍ട്ടു ചെയ്തു.
ഇതില്‍ ഭൂരിഭാഗവും സ്ട്രോബറിക്കുള്ളില്നിന്നായിരുന്നു. അയല്‍രാജ്യമായ ന്യൂസിലൻഡിലും സമാനമായ സംഭവമുണ്ടായി. സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സൂചി ഭീഷണിയുയർന്നതോടെ രാജ്യത്തെ പഴക്കച്ചവടം വ്യാപകമായി ഇടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.