സിഡ്നി: ന്യൂസിലാൻറിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ ആസ്ട ്രേലിയന്‍ സെനറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ഭീകരാക്രമണത്തിന് കാരണം മുസ്‌ലിം കുടിയേറ്റമ ാണെന്ന് കുറ്റപ്പെടുത്തിയ ആസ്ട്രേലിയൻ സെനറ്റർ ഫ്രൈസര്‍ ആനിങിെൻറ തലയിൽ മുട്ടയെറിഞ്ഞ കൗമാരക്കാരനെ മർദിച്ച തിനെതിരെയും വൻ പ്രതിഷേധമാണ് നടക്കുന്നത്. ഫ്രൈസറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 1.5 ദശലക്ഷം പേരാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്. സെനറ്ററുടെ പരാമർശത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു.
മെൽബണിൽ വാർത്താസമ്മേളനത്തിനിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ ഫ്രൈസറുടെ തലയിൽ വിൽ കൊണോലിൻ എന്ന 17കാരൻ മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ രോഷാകുലനായ സെനറ്റര്‍ വില്ലിെൻറ മുഖത്തേക്ക് ശക്തമായി തിരിച്ചടിച്ചു. ചുറ്റും കൂടിയവർ പിടിച്ചു മാറ്റുന്നതിനിടയിൽ സെനറ്റർ വീണ്ടും കുട്ടിയെ മർദിച്ചിരുന്നു.
വംശീയ പരാമർശം നടത്തുകയും പ്രതിഷേധിച്ച കുട്ടിയെ മർദിക്കുകയും ചെയ്ത ഫ്രൈസനെ ആസ്ട്രേലിയൻ പാർലമെൻറിൽ നിന്നും പുറത്താക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത പൗരനെ മർദിച്ച സെനറ്ററെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ക്വീന്‍സ് ലാൻറില്‍ നിന്നുമുള്ള വലതുപക്ഷ സ്വതന്ത്ര സെനറ്ററാണ് ഫ്രൈസര്‍ ആനിങ്. സെനറ്ററുടെ തലയിൽ മുട്ടപൊട്ടിച്ച കൊണോലിനെ അറസ്റ്റു ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇൗ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഫ്രൈസര്‍ ആനിങിെൻറ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, സെനറ്ററുടെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച വിൽ കൊണോലിന് ‘ഹീറോ’ പരിവേഷമാണ് സാമൂഹ്യമാധ്യമങ്ങളിലുള്ളത്. ‘എഗ് ബോയ്’, ‘ഹീറോ ഓഫ് ദ വീക്ക്’ തുടങ്ങിയ വിശേഷങ്ങളാണ് കൊണോലിന് നൽകുന്നത്. കൊണോലിന് വേണ്ടി ധനസമാഹരണവും നടക്കുന്നുണ്ട്.
After the Christchurch terrorist attack, Australian senator Fraser Anning released a statement saying, "Let us be clear, while Muslims may have been the victims today, usually they are the perpetrators..."
— UberFacts (@UberFacts) March 16, 2019
So, a 17-year-old smacked him with an egg.pic.twitter.com/P8wEv6GR4F
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.