തെഹ്റാൻ: മാസങ്ങളായി ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തി തടവിലാക്കിയവരെ കൈമാറി. ഇറാെൻറ തടവിലുണ്ടായിരുന്ന ബിരുദവിദ്യാർഥിയെയും അമേരിക്ക തടഞ്ഞുവെച്ച ഇറാനിയൻ ശാസ്ത്രജ്ഞനെയുമാണ് കൈമാറിയത്. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിൻസ്റ്റണിലെ ബിരുദവിദ്യാർഥി സിയു വാങ്ങിനെ ഇറാനും ശാസ്ത്രജ്ഞൻ മസൂദ് സുലൈമാനിയെ അമേരിക്കയുമാണ് കൈമാറിയത്. ഇരുവരും എത്രയും വേഗം കുടുംബവുമായി ചേരുന്നുവെന്നത് സന്തോഷമുളവാക്കുന്നതാണെന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു. സ്വിറ്റ്സർലൻഡ് സർക്കാറാണ് തടവിലാക്കപ്പെട്ടവരെ ൈകമാറുന്നതിന് നടപടികൾ കൈക്കൊണ്ടത്.
ഇറാനിലേക്ക് അതിക്രമിച്ചുകയറുകയും രഹസ്യങ്ങൾ വിദേശത്തേക്ക് കൈമാറുകയും ചെയ്തെന്ന പേരിലാണ് വുങ്ങിനെ ഇറാൻ 2016 മുതൽ തടവിലാക്കിയത്. ഇറാനെതിരായ ഉപരോധം ലംഘിച്ച് സാധനങ്ങൾ കടത്താൻ ശ്രമിച്ചെന്നതായിരുന്നു സുലൈമാനിക്കെതിരായ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.