അസാന്‍ജിനെതിരായ അറസ്റ്റ് വാറന്‍റ് സ്വീഡിഷ് കോടതി ശരിവെച്ചു

സ്റ്റോക്ഹോം: ലൈംഗികാരോപണക്കേസില്‍ കുറ്റാരോപിതനായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ അറസ്റ്റ് വാറന്‍റ് സ്വീഡിഷ് അപ്പീല്‍ കോടതി ശരിവെച്ചു. അറസ്റ്റ് വാറന്‍റ് നീക്കണമെന്ന് അഭ്യര്‍ഥിച്ച്  അസാന്‍ജ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി.
 2012മുതല്‍ ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് അസാന്‍ജ്. ഇദ്ദേഹത്തിനെതിരായ എട്ടാമത്തെ അറസ്റ്റ് വാറന്‍റിലാണ് സ്വീഡിഷ് കോടതി വിധി പ്രഖ്യാപിച്ചത്.

മറ്റു വിധികളും അസാന്‍ജിനെതിരായിരുന്നു. എംബസിയില്‍ ഒളിവില്‍ കഴിയുന്ന അസാന്‍ജിന്‍െറ മാനസികനില അപകടത്തിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ വിക്കിലീക്സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എംബസി വാസം തടവായി പരിഗണിക്കാനാവില്ളെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞു. സ്വീഡിഷ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് എംബസിയില്‍ വെച്ച് അസാന്‍ജ് മറുപടി നല്‍കുമെന്ന് എക്വഡോര്‍ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.