അഭയാര്‍ഥി പ്രതിസന്ധി: അംഗരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ഇ.യു

ആതന്‍സ്: അഭയാര്‍ഥിപ്രശ്നം പരിഹരിക്കുന്നതിന് അംഗരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍. പ്രതിമാസം ആറായിരത്തോളം അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് മൈഗ്രേഷന്‍ ഹൈകമീഷണര്‍ ദിമിത്രസ് അവരാമോപൊലസ് ആവശ്യപ്പെട്ടു.
1,60,000 അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍, ഇതുവരെ 885 പേരെയാണ് സ്വീകരിച്ചത്. ഇത് അംഗീകരിക്കാനാവില്ളെന്നും ദിമിത്രസ് പറഞ്ഞു.
ഗ്രീസില്‍നിന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ബാള്‍ക്കന്‍ പാത ഓസ്ട്രിയ അടച്ചതോടെ പതിനായിരക്കണക്കിന് അഭയാര്‍ഥികളാണ് ദുരിതത്തിലായത്. ഓസ്ട്രിയയെ കൂടാതെ സ്ലൊവീനിയ, ക്രൊയേഷ്യ, സെര്‍ബിയ, മാസിഡോണിയ എന്നീ രാജ്യങ്ങളാണ് അഭയാര്‍ഥികള്‍ക്കെതിരെ പാത കൊട്ടിയടച്ചത്. ഈ നടപടിയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുക ഗ്രീസാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.