അങ്കാറ: തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള അഭയാര്‍ഥി ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി അഞ്ചുപേര്‍ മരിച്ചു.
അഫ്ഗാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുമായി ഗ്രീക് ദ്വീപായ ലെസ്ബോസിലേക്കു പുറപ്പെട്ട ബോട്ടാണ് തുര്‍ക്കി തീരത്തുനിന്ന് 500 മീറ്റര്‍ അകലെ അപകടത്തില്‍പെട്ടത്. ഒമ്പതു പേരെ തുര്‍ക്കി തീരദേശസേന രക്ഷപ്പെടുത്തി. അപകടത്തില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും ധാരണ ഒപ്പുവെക്കാനിരിക്കെയാണ് ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.