തുര്‍ക്കി-ഇ.യു കരാര്‍: ഗ്രീസില്‍നിന്ന് അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍

അങ്കാറ: യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കുറക്കുന്നതിന് നിലവില്‍വന്ന ഇ.യു-തുര്‍ക്കി കരാര്‍പ്രകാരം അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയിലത്തെി. 45 പാകിസ്താനികളടങ്ങുന്ന സംഘമാണ് ലെസ്ബോസില്‍നിന്ന് തുര്‍ക്കിയിലെ ദികിലി തുറമുഖത്തത്തെിയത്. കൂടുതല്‍ അഭയാര്‍ഥികളുമായി മൂന്നു ബോട്ടുകള്‍ പുറപ്പെടാന്‍ തയാറായതായും ഗ്രീസ് അറിയിച്ചു. അഭയാര്‍ഥികളെ ബസുകളില്‍ ബള്‍ഗേറിയന്‍ അതിര്‍ത്തിയിലെ ക്യാമ്പുകളിലത്തെിക്കാനാണ് പദ്ധതി.
 കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 202 അഭയാര്‍ഥികളടങ്ങിയ ആദ്യസംഘം തുര്‍ക്കിയില്‍ തിരിച്ചത്തെിയത്. തിരിച്ചത്തെിയവരില്‍ കൂടുതലും പാകിസ്താന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കരാറനുസരിച്ച് തുര്‍ക്കി തിരിച്ച് സ്വീകരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കു പകരമായി തുര്‍ക്കിയില്‍നിന്ന് സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്പ് സ്വീകരിക്കും. അതിനു പുറമെ ദശലക്ഷം ഡോളറുകളുടെ സാമ്പത്തികപാക്കേജും തുര്‍ക്കി പൗരന്മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഫ്രീ വിസയും ഇ.യു വാഗ്ദാനം ചെയ്തിരുന്നു.
മാര്‍ച്ച് 20 മുതല്‍ ഏതാണ്ട് 6000 അനധികൃത കുടിയേറ്റക്കാരാണ് ഗ്രീസിലത്തെിയതെന്നാണ് റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.