ലണ്ടന്‍: വിസ കേസില്‍ ബ്രിട്ടന്‍ നാടുകടത്തിയ ഇന്ത്യന്‍ യുവതിക്ക് മകന്‍െറയടുത്തേക്ക് പോകാന്‍ അനുമതി. ഒമ്പതു വയസുള്ള മകന്‍ പിതാവിനൊപ്പം ബ്രിട്ടനിലാണ് കഴിയുന്നത്.
ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ലോര്‍ഡ് ജസ്റ്റിസ് അണ്ടര്‍ഹില്‍ ഉത്തരവിട്ടത്. വിസിറ്റിങ് വിസയില്‍ 2002 ലാണ് ഇവര്‍ ആദ്യമായി ബ്രിട്ടനിലത്തെി ബ്രിട്ടിഷ് പൗരനെ വിവാഹം ചെയ്തു.
2003ല്‍ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് വ്യാജ വിസയില്‍ വീണ്ടും ബ്രിട്ടനിലത്തെി. 2006ലാണ് മകന്‍ പിറന്നത്. വ്യാജവിസയില്‍ ബ്രിട്ടിനിലത്തെിയതെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് 2009ല്‍ ഇന്ത്യയിലേക്ക് നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.