കഥകളിലെ സ്ഥിരം കള്ളന്മാരെ ഒാർമയില്ലേ? ജയിലിലെ ഭിത്തി തുരന്ന് ഒാടകൾ വഴി രക്ഷപ്പെടുന്ന അതേ കള്ളന്മാർ. ഇത്തവണ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ പ്രാന്തപ്രദേശത്തുള്ള ജയിലിൽ നിന്നാണ് അത്തരമൊരു കളളൻ രക്ഷെപ്പട്ടിരിക്കുന്നത്. വധശിക്ഷ നേരിടുന്ന ചൈനീസ് മയക്കുമരുന്ന് കടത്തുകാരൻ കായ് ചാങ്‌പാൻ (37) ആണ് ഇവിടെത്ത വില്ലൻ.
മെത്താംഫെറ്റാമൈൻ കള്ളക്കടത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് ചാങ്‌പാൻ. തങ്ങെറാങ് പ്രദേശത്തെ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. അവിടത്തെ സെല്ലിൽ നിന്ന് മാലിന്യ പൈപ്പുകളിലേക്കും അവിടെ നിന്ന് പുറത്തേക്കുള്ള റോഡിലേക്കും തുരങ്കം കുഴിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ജക്കാർത്ത പോലീസ് വക്താവ് യുസ്രി യൂനുസ് പറഞ്ഞു. ജയിൽ അടുക്കളയിലെ നിർമാണ ജോലിക്കിടെ തരപ്പെടുത്തിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇയാൾ തുരങ്കം കുഴിച്ചത്.
ഏകദേശം ആറ് മാസം മുമ്പ് തുരങ്കം കുഴിക്കാൻ ആരംഭിച്ചതായി ചാങ്പാെൻറ സെല്ലിൽ ഒപ്പമുണ്ടായിരുന്നയാൾ വെളിപ്പെടുത്തിയതായി ഇന്തോനേഷ്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രിസൺ വക്താവ് റിക്ക അപ്രിയന്തി മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ കാവൽക്കാരെ മാറ്റുന്ന സമയത്തായിരുന്നു ഇയാളുടെ രക്ഷപ്പെടലെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യൻ വാർത്താ വെബ്‌സൈറ്റ് റിപ്പോട്ട് ചെയ്യുന്നതനുസരിച്ച് 135 കിലോഗ്രാം മയക്കുമരുന്ന് കടത്തിയതിന് 2017 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ചാങ്‌പാൻ. പോലീസ് നടത്തിയ അന്വേഷണത്തിൽ 70 കിലോ ഡ്രഗ്സ് പിടിച്ചെടുത്തിരുന്നു. 2017ൽ ജക്കാർത്ത പോലീസ് ഡിറ്റൻഷൻ സെൻററിൽ നിന്ന് ശുചിമുറിയുടെ ഭിത്തി തുരന്ന് ചാങ്‌പാൻ രക്ഷപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യൻ പോലീസ് ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.