68ാമത് ഗ്രാമി പുരസ്കാരം നേടി ദലൈലാമ. ഇതാദ്യാമായാണ് ദലൈലാമക്ക് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. ബെസ്റ്റ് ഓഡിയോബുക്ക്, നരേഷൻ ആൻഡ് സ്റ്റോറിടെല്ലിങ് റെക്കോഡിങ് വിഭാഗത്തിലാണ് പുരസ്കാരം. കെ-പോപ്, സ്റ്റീവൻ സ്പിൽബർഗ് തുടങ്ങിയവർക്കൊപ്പം ആദ്യമായി പുരസ്കാരം നേടുന്ന ആളായി ദലൈലാമ മാറി.
'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹോളിനസ് ദ ദലൈലാമ' എന്ന ഓഡിയോ ബുക്കാണ് പുരസ്കാരത്തിന് അർഹമായത്. യുട്യൂബ്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിലെല്ലാം ദലൈലാമയുടെ ഓഡിയോ ബുക്കുണ്ട്. നന്ദിയോടും വിനയത്തോടും കൂടി താൻ ഈ വിജയത്തെ കാണുന്നു. ഇത് വ്യക്തിപരമായ ഒരു നേട്ടമല്ല. മറിച്ച് നമ്മുടെ പൊതുവായ സാർവത്രിക ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായി കണക്കാക്കുന്നുവെന്നും ദലൈലാമ പറഞ്ഞു.
'മ്യൂസിക് ഫോർ ജോൺ വില്യംസ്' മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് സ്റ്റീവൻ സ്പീൽബർഗ് തന്റെ ആദ്യ ഗ്രാമി അവാർഡ് നേടിയത്. ഇതോടെ, എമ്മി, ഗ്രാമി, ടോണി, ഓസ്കർ എന്നീ പുരസ്കാരങ്ങൾ നേടിയ കലാകാരനായി സ്പിൽബർഗ് മാറി.
ലോസ് ആഞ്ജലീസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയായിരുന്നു ഗ്രാമിയുടെ പുരസ്‌കാര വേദി. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.