മനില: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുതർതേ. ഇവർക്ക് ബലമായി വാക്സിൻ കുത്തിവെക്കുമെന്നും വാക്സിനെടുക്കാൻ താൽപര്യമില്ലാത്തവർ രാജ്യം വിട്ടുപോകണമെന്നും ദുതർതേ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി നടന്ന മന്ത്രിസഭ യോഗത്തിനു ശേഷമായിരുന്നു ഫിലിപ്പീൻസ് പ്രസിഡൻറിെൻറ പ്രഖ്യാപനം. രാജ്യത്ത് കുറഞ്ഞ ശതമാനം ആളുകളേ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ. വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞ
തോടെ രാജ്യത്ത് രജിസ്ട്രേഷൻ നിർത്തിയിരിക്കയാണ്.കഴിഞ്ഞദിവസം 28,000 പേർക്ക് വാക്സിനേഷന് അറിയിപ്പ് നൽകിയിട്ടും 4,402 പേർ മാത്രമാണ് എത്തിയത്. രാജ്യത്ത് 13.6കോടി ആളുകൾക്കാണ് വൈറസ് ബാധിച്ചത്. 23,749 പേർ കോവിഡ് ബാധിച്ച് മരിച്ചു. 22,10,134 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ച
ത്. ഡെൽറ്റ വകഭേദം തടയാൻ അതിർത്തികൾ അടക്കുന്നതടക്കം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട് ഫിലീപ്പീൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.