ബീജിങ്: കോവിഡിെൻറ രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിൽ ഉടലെടുത്ത വാക്സിൻ പ്രതിസന്ധി മുതലാക്കാനുറച്ച് ചൈന. കോവിഡ് അതിതീവ്രമായതോടെ ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിയിരുന്നു. ഈ സാഹചര്യം നേട്ടമാക്കി മാറ്റാനാണ് ചൈനയുടെ നീക്കം.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. ഈ രാജ്യങ്ങൾക്ക് വാക്സിൻ നൽകാനുള്ള സന്നദ്ധത ചൈന അറിയിച്ചുവെന്നാണ് റിപ്പോർട്ട്. മുമ്പ് ഇതിൽ ചില രാജ്യങ്ങൾക്ക് വാക്സിൻ നൽകിയത് ഇന്ത്യയായിരുന്നു.
ലോകരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്താൻ വാക്സിനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്. ഇതിെൻറ ഭാഗമായി കോടിക്കണിക്കിന് ഡോസ് വാക്സിൻ ഇന്ത്യ കയറ്റിയയച്ചിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗമുണ്ടായതോടെ ഇന്ത്യ കയറ്റുമതി നിർത്തി. ഇത് നേട്ടമാക്കാനാണ് ചൈന നീക്കം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.