ബെയ്ജിങ്: ആദ്യത്തെ സിവിലിയൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചൈനയുടെ ഷെൻഷൗ-16 പേടകം ബഹിരാകാശത്തെത്തിച്ചു. തങ്ങളുടെ ബഹിരാകാശ നിലയത്തിലെ രണ്ടാമത്തെ ക്രൂ മാറ്റത്തിനായാണ് ചൈന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് പ്രാദേശിക സമയം രാവിലെ 9.31ന് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന പേടകവും വഹിച്ചുള്ള ലോങ് മാർച്ച്-2എഫ് റോക്കറ്റ് കുതിച്ചുയർന്നതായി ചൈന മനുഷ്യ ബഹിരാകാശ ഏജൻസി (സി.എം.എസ്.എ) അറിയിച്ചു.
വിക്ഷേപണം കഴിഞ്ഞ് ഏകദേശം 10 മിനിറ്റിനുശേഷം ഷെൻഷൗ-16, റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. ക്രൂ അംഗങ്ങൾ നല്ല നിലയിലാണെന്നും വിക്ഷേപണം പൂർണ വിജയമാണെന്നും സി.എം.എസ്.എ അറിയിച്ചു. മണിക്കൂറുകൾക്കുശേഷം ബഹിരാകാശ പേടകം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തോട് ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.