വാഷിങ്ടൺ: പശ്ചിേമഷ്യയിൽ ഇസ്രായേലിനെ ആധിയിലാക്കുന്നതൊക്കെയും സംഭവിക്കാതെ താൻ സൂക്ഷിച്ചോളുെമന്ന് പുതിയ പ്രസിഡൻറ് ജോ ബൈഡെൻറ ഉറപ്പ്. പുതിയ പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിനെക്കാൾ വിശ്വാസവും കരുതലും തെൻറ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാമെന്ന് ഡെമോക്രാറ്റ് പ്രസിഡൻറായ ബൈഡൻ ഇസ്രായേൽ പ്രസിഡൻറ് റ്യൂവൻ റിവ്ലിന് ഉറപ്പുനൽകിയത്. ജൂത രാജ്യവുമായി തെൻറ ബന്ധം ഉരുക്കിലുറച്ചതാണെന്നും വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ ആദ്യമായി ഒരു ഇസ്രായേൽ പ്രതിനിധിയെ കണ്ട അമേരിക്കൻ പ്രസിഡൻറ് വ്യക്തമാക്കി.
നെതന്യാഹുവിെൻറ പിൻഗാമിയായി നാഫ്റ്റലി ബെനറ്റ് എത്തിയ ശേഷം ഇരുവരും തമ്മിലെ കൂടിക്കാഴ്ചക്ക് രണ്ടു രാജ്യങ്ങളിലും നീക്കങ്ങൾ സജീവമാണ്. അടുത്ത ആഴ്ചകളിൽ ഇത് ഉണ്ടാകുമെന്നാണ് സൂചന. അതിനിടെയാണ് ഇറാനെ കൂടുതൽ പിണക്കി മേഖലയിലെ ഏറ്റവും വലിയ ആണവ ശക്തിയായ ഇസ്രായേലിനെ ആശ്വസിപ്പിച്ച് ബൈഡൻ രംഗത്തെത്തിയത്.
ഇറാൻ ആണവ കരാർ ചർച്ചകൾ കഴിഞ്ഞ ദിവസം വീണ്ടും സജീവമാക്കിയിരുന്നു. ഇത് ഇസ്രായേലിനെ പ്രകോപിപ്പിച്ച സാഹചര്യത്തിലാണ് യു.എസ് പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.