ഗസ്സ: മധ്യഗസ്സയിൽ ഇസ്രായേൽ സൈന്യവും ഡ്രോണുകളും വെടിയുതിർത്തു. 25 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ഇക്കാര്യത്തിൽ ഇസ്രായേൽ സൈന്യം പ്രതികരിച്ചില്ല. വാദി ഗസ്സയുടെ തെക്ക് സലാ അൽ-ദിൻ റോഡിൽ ഫലസ്തീനികൾ ട്രക്കുകൾക്കായി കാത്തിരിക്കുന്നവർക്ക് നേരെയാണ് അതിക്രമം നടന്നത്.
ട്രക്കുകൾക്ക് സമീപം എത്താൻ ആളുകൾ ഓടുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി ദൃക്സാക്ഷി പറഞ്ഞു. 146 പേർക്ക് പരിക്കേറ്റു. 62 പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.