ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം ജപ്പാനിെല ടോക്യോയാണെന്ന് റിപ്പോർട്ട്. രണ്ടാം സ്ഥാനം സിംഗപൂരിനും മൂന്നാം സ്ഥാനം ജപ്പാനിലെ തെന്ന ഒസാക്കക്കുമാണ് ലഭിച്ചത്. ലോകത്തെ 60 പ്രധാന സിറ്റികൾ പരിശോധിച്ചാണ് ഏറ്റവും സുരക്ഷിതമായ നഗരം കെണ്ടത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക്, റോഡ് സുരക്ഷ തുടങ്ങി ഡിജിറ്റൽ സുരക്ഷ, ആരോഗ്യ പരിപാലനത്തിെൻറ ഗുണനിലവാരം വരെ പരിശോധിച്ചാണ് സുരക്ഷിത നഗരങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
2015ലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിത നഗരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിെലത്തിയിരുന്നു. എന്നാൽ 2015ൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സ്േറ്റാക്ക് ഹോം ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടൊറേൻറായാണ് സ്ഥാനം മെച്ചപ്പെടുത്തിയ നഗരം. എട്ടാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കുതിച്ചു കയറിയിരിക്കുകയാണ് ടൊറേൻറാ. മെൽബൺ ഒമ്പതിൽ നിന്ന് അഞ്ചിലേക്കും ഹോങ്കോങ് 11ൽ നിന്ന് ഒമ്പതിലേക്കും കയറി.
ഇന്ത്യൻ നഗരമായ ന്യൂഡൽഹി 43ാം സ്ഥാനത്താണ്. ലണ്ടൻ 20ാം സ്ഥാനത്തുണ്ട്. അരക്ഷിതമായ നഗരങ്ങളിൽ ഏറ്റവും മുന്നിൽ പാകിസ്താനിെല കറാച്ചിയാണ്. തൊട്ടു പിറകെ മ്യാൻമറിെല യാംഗോണും ബംഗ്ലാദേശിലെ ധാക്കയും സ്ഥാനം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.