കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും പൊക്കംകുറഞ്ഞ മനുഷ്യൻ എന്ന റെക്കോഡിെൻറ ഉടമ നേപ്പാ ൾ സ്വദേശി ഖഗേന്ദ്ര ഥാപ്പ മാഗർ വിടവാങ്ങി. പൊക്കക്കുറവുകൊണ്ട് വാർത്തകൾ സൃഷ്ടിക്ക ുകയും നേപ്പാൾ ടൂറിസത്തിെൻറ മുഖമായി മാറുകയും ചെയ്ത ഖഗേന്ദ്ര ഥാപ്പ 27ാം വയസ്സിലാണ് മരിച്ചത്. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഖ ഗേന്ദ്രയുെട മരണത്തോടെ കൊളംബിയക്കാരനായ എേഡ്വഡ് നിനോ ഹെർണാണ്ടസ് ഉയരക്കുറവുള്ള പുരുഷനായി മാറി. 70.21 സെൻറിമീറ്ററാണ് എഡ്വേഡിെൻറ ഉയരം.
67.08 സെ.മീ. മാത്രം ഉയരമുള്ള ഖഗേന്ദ്ര 18 വയസ്സ് തികഞ്ഞപ്പോൾ 2010ലാണ് ആദ്യമായി പൊക്കംകുറഞ്ഞ മനുഷ്യൻ എന്ന ഗിന്നസ് റെക്കോഡിലേക്ക് എത്തിയത്. അധികം വൈകാതെ ഇൗ സ്ഥാനം നഷ്ടപ്പെട്ടു. 54.6 സെ.മീ. ഉയരമുള്ള സ്വന്തം രാജ്യക്കാരനായ ചന്ദ്ര ബഹാദൂർ ദാംഗി ഈ റെക്കോഡ് സ്വന്തമാക്കി. 2015ൽ ദാംഗി മരിച്ചതോടെ റെക്കോഡ് വീണ്ടും ഖഗേന്ദ്രക്കായി.
ലോകത്തിലെ ഉയരംകൂടിയ കൊടുമുടി എവറസ്റ്റും ഉയരംകുറഞ്ഞ മനുഷ്യനായ ഖഗേന്ദ്രയെയും ഉൾക്കൊള്ളിച്ചായിരുന്നു നേപ്പാൾ ടൂറിസത്തിെൻറ പരസ്യം. യൂറോപ്പും അമേരിക്കയും അടക്കം സന്ദർശിക്കുകയും ചെയ്തു. നിരവധി ടി.വി ഷോകളിലും പങ്കെടുത്ത ഖഗേന്ദ്ര പൊക്കക്കുറവ് ആഘോഷമാക്കി മാറ്റി. ആറു കിലോ മാത്രമുള്ള ഒരു മനുഷ്യന് ജീവിതം ഏറെ പ്രയാസമുള്ളതാകുമെന്നും എന്നാൽ, ഉയരക്കുറവ് ഖഗേന്ദ്രയെ ഒന്നിൽനിന്നും മാറ്റിനിർത്തിയില്ലെന്നും ഗിന്നസ് റെക്കോഡ്സ് ചീഫ് എഡിറ്റർ ക്രെയ്ഗ് ഗ്ലെൻഡേ പറഞ്ഞു.
ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് സമീപകാലത്തായി ഏറെ സമയവും ഖഗേന്ദ്ര ആശുപത്രിയിലായിരുന്നുവെന്നും ഇത്തവണ ഹൃദയത്തെ ബാധിക്കുകയായിരുെന്നന്നും സഹോദരൻ മഹേഷ് ഥാപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.