ജകാർത്ത: ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയെ ഇന്തോനേഷ്യയിലെ ദ്വീപിൽനിന്നും വർഷങ് ങൾക്കു ശേഷം വീണ്ടും കണ്ടെത്തി. സാധാരണ തേനീച്ചയേക്കാൾ നാലിരട്ടി വലിപ്പമുള്ള ഇതിന് ഒ രു തള്ളവിരലോളം വലിപ്പം വരും.
1858ൽ ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞൻ ആൽഫ്രഡ് റസൽ വാലെയ്സാണ് ആദ്യമായി ഇത്തരമൊരു തേനീച്ചയെ കണ്ടെത്തുന്നത്. ‘വാലെയ്സ് ബീ’ എന്ന പേരിട്ട ഇൗ തേനീച്ചയെ പക്ഷേ, 1981 മുതൽ ശാസ്ത്രജ്ഞർക്ക് കണ്ടെത്താനാവാതായി. ഇന്തോനേഷ്യയിലെ വിവിധ ദ്വീപുകളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
38 വർഷത്തിനു േശഷം വടക്കൻ അമേരിക്കയിൽനിന്നും ആസ്ട്രേലിയയിൽനിന്നുമുള്ള ജീവശാസ്ത്രജ്ഞർ നടത്തിയ അന്വേഷണത്തിലാണ് ഇതിനെ വീണ്ടും കണ്ടെത്തിയത്. പെണ്ണിന് 3.8 സെൻറീമീറ്ററോളവും ആണിന് 2.3 സെൻറീമീറ്റേറാളവും വളർച്ചയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.