ജറൂസലം: യു.എസ് വിദ്യാർഥിനി ലാറ അൽഖാസിമിയെ തിരിച്ചയക്കാനുള്ള ഉത്തരവ് ഇസ്രായേൽ സുപ്രീംകോടതി റദ്ദാക്കിയതായി ലാറയുടെ അിഭാഷക സംഘം വ്യക്തമാക്കി. ലാറക്ക് ഇസ്രായേലിൽ തുടർന്ന് പഠിക്കാൻ സാധിക്കും.
ഫലസ്തീനെ പിന്തുണക്കുന്ന സംഘടനയെ പിന്തുണച്ചെന്നാരോപിച്ചാണ് കുറച്ചുദിവസം മുമ്പ് അമേരിക്കയിൽനിന്ന് എത്തിയ ലാറയെ ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
ജറൂസലമിലെ ഹിബ്രു സർവകലാശാലയിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ബിരുദാനന്തര കോഴ്സിന് പഠിക്കുകയാണ് ലാറ. ബോയ്കോട്ട് ഡിവെസ്റ്റ്മെൻറ് ആൻഡ് സാങ്ഷൻ മൂവ്മെൻറ് (ബി.ഡി.എസ്) എന്ന സംഘടനയെ പിന്തുണച്ചു എന്നതാണ് ലാറക്കെതിരായ ആരോപണം.
ഫ്ലോറിഡയിൽ നിന്നുള്ള ഇൗ 22കാരി ഫ്ലോറിഡ സർവകലാശാലയിലെ ഫലസ്തീനെ പിന്തുണക്കുന്ന സംഘടനയുടെ പ്രസിഡൻറായിരുന്നു. എന്നാൽ, ഇസ്രായേലിൽ പഠിക്കാനുള്ള താൽപര്യമല്ലാതെ ബഹിഷ്കരണ സംഘടനയെ ലാറ പിന്തുണച്ചിരുന്നില്ലെന്ന് ലാറയുടെ അഭിഭാഷകർ പറഞ്ഞു. മനുഷ്യാവകാശ വിഷയത്തിൽ എം.എക്ക് ചേർന്ന പുതിയ വിദ്യാർഥിനി ലാറ അൽഖാസിമിനെ സ്വാഗതം ചെയ്യുന്നതായി ഹിബ്രു സർവകലാശാല അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.