ബെയ്ജിങ്: ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിനെ കടുത്തഭാഷയിൽ വിമർശിച്ച് ചൈന. പുതിയ നീക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അപൂർവമായി മാത്രം ഉപയോഗിക്കപ്പെടുന്ന വ്യാപാര നിയമത്തിലെ 301ാം വകുപ്പ് പ്രകാരം അമേരിക്കൻ വ്യാപാരപ്രതിനിധി റോബർട്ട് ലൈത്തൈസറാണ് അന്വേഷണം ആരംഭിച്ചത്. 1980കളിലും 90കളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ഇൗ നിയമപ്രകാരം പ്രത്യേക വിദേശരാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി ചുങ്കമേർപ്പെടുത്താൻ അമേരിക്കക്ക് സാധിക്കും. 1995ൽ ലോക വ്യാപാരകരാർ നിലവിൽ വന്നശേഷം ഇതുവരെയും അമേരിക്ക ഇൗ നിയമം ഉപയോഗപ്പെടുത്തിയിരുന്നില്ല.
പുതിയ അന്വേഷണം ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതിനിധി പ്രതികരിച്ചു. ചൈന ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നില്ലെന്ന ആരോപണവും അദ്ദേഹം തള്ളി. ഇരു രാജ്യങ്ങൾക്കുമിടയിൽ കഴിഞ്ഞവർഷം 57,860 കോടി ഡോളറിെൻറ വ്യാപാരം നടന്നതിൽ ഏറെയും അമേരിക്കയിലേക്കുള്ള ചൈനീസ് ഉൽപന്നങ്ങളുടെ കയറ്റുമതിയാണ്- 46,280 കോടി ഡോളർ. യു.എസ് കയറ്റു മതി നടത്തിയതാകെട്ട, 11,580 കോടി ഡോളറിനുമാത്രം. ചൈനയുമായി യു.എസ് ചരക്കുവ്യാപാരമിച്ചം 34,700 കോടി ഡോളറിേൻറതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.