കാബൂൾ: തെക്കൻ ഹെൽമന്ദ് പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ താലിബാൻ കൊലപ്പെടുത്തിയതായി അഫ്ഗാനിസ്താൻ അധികൃതർ അറിയിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക ്ക് മടങ്ങുേമ്പാൾ പതിയിരുന്നാക്രമിച്ചാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് ഹെൽമന്ദ് പൊലീസ് മേധാവിയുടെ വക്താവ് സമാൻ ഹംദർദ് പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗത്തിെൻറ മാധ്യമവകുപ്പ് ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരു ജീവനക്കാരന് പരിക്കുണ്ട്. പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് വക്താവ് അറിയിച്ചു.
അതേസമയം, ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി താലിബാൻ വക്താവ് യൂസുഫ് അഹ്മദി പറഞ്ഞു. അഫ്ഗാെൻറ പകുതിയിലേറെ ഭാഗത്തിെൻറ നിയന്ത്രണം നിലവിൽ താലിബാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.