ചിയാങ്റായ് (തായ്ലൻഡ്): ലോകം ഒരു മനസോടെ കൈകോർത്ത രക്ഷാദൗത്യത്തിന് ശുഭാന്ത്യം. തായ്ലന്ഡിലെ താംലുവാങ് ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും ഫുട്ബാൾ കോച്ചിെനയും ചൊവ്വാഴ്ച ജീവിതത്തിലേക്കു തിരിച്ചെത്തിച്ചു. 18 ദിവസത്തെ ആശങ്കക്കും മൂന്നു ദിവസമായി നടത്തിയ അതിസാഹസിക രക്ഷാ ദൗത്യത്തിനും ഇതോടെ സമാപനം. മൂന്നാം ദിവസത്തെ ദൗത്യത്തോടെയാണ് 13 പേരെയും രക്ഷപ്പെടുത്തിയത്. ഗുഹയില്‍ കുടുങ്ങിയ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്തെത്തിച്ചിരുന്നു.
രക്ഷാപ്രവര്ത്തനത്തിെൻറ മൂന്നാം ദിവസം രാവിലെ പ്രാദേശിക സമയം 10.30 ഓടെയാണ് മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം പ്രവര്‍ത്തനം തുടങ്ങിയത്. സമീപകാലത്തു ലോകം കണ്ട ദുഷ്കരദൗത്യമാണ് വൈകുന്നേരത്തോടെ വിജയത്തിലെത്തിയത്. കുട്ടികളിൽ ആർക്കും ഒരു പോറലുമേൽക്കാത്ത ദൗത്യത്തിെൻറ വിജയം, ചരിത്രത്തിൽ സുവര്‍ണ ലിപികളാൽ എഴുതപ്പെട്ടു.
ഹുയ്യാ...
12 ‘വൈൽഡ് ബോയ്സി’നെയും ’ കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി തായ്ലൻഡ് നേവി സീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കുട്ടികളുെട ഫുട്ബാൾ ടീമിെൻറ പേരാണ് വൈൽഡ് ബോയ്സ്’. ഹുയ്യാ...എന്ന ആരവത്തോടെയാണ് ഇൗ വിജയത്തെ വിശേഷിപ്പിച്ചത്.രക്ഷപ്പെട്ട കുട്ടികൾ എല്ലാവരും ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും. 11നും 16നും വയസ്സിനിടയിലുള്ളവരാണ് കുട്ടികൾ. 25കാരനാണ് കോച്ച് ഇകപോൾ ചാൻടവോങ് (അകീ). 16 വയസ്സില്‍ താഴെയുള്ള ഫുട്ബാള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര് കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജൂണ്‍ 23നാണ് ഗുഹയില്‍ കുടുങ്ങിയത്. തായ്ലൻഡിൽ മാത്രമല്ല ലോകം മുഴുവൻ ഇൗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. രക്ഷാപ്രവർത്തനം ശ്വാസമടക്കിപിടിച്ചാണ് എല്ലാവരും നോക്കിയത്.
ആ 18 നാളുകൾ
കൃത്യമായ കണക്കുകൂട്ടലുകളോടെ കഴിഞ്ഞ ഞായറാഴ്ചയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. വിദേശത്തുനിന്നുള്ള സ്കൂബാ മുങ്ങൽ വിദഗ്ധരും അഞ്ച് തായ്ലന്ഡ് നാവികസേനാംഗങ്ങളുമടക്കം 18 അംഗ സംഘമാണ് ചരിത്രനേട്ടത്തിന് നേതൃത്വം നല്‍കിയത്. പ്രതികൂല കാലാവസ്ഥയെയും ഗുഹക്കുള്ളിലെ ശക്തമായ അടിയൊഴുക്കിെനയും വകഞ്ഞുമാറ്റിയാണ് അവർ കുട്ടികൾക്കും കോച്ചിനും ജീവെൻറ കൈത്താങ്ങായത്. ഗുഹക്ക് പുറത്ത് ലോകം കണ്ണും കാതും തുറന്ന് 18 ദിവസങ്ങൾ കാത്തുനിൽക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ ആംബുലന്‍സില്‍ ഹെലിപാഡിലേക്ക്. അവിെട തയാറായി നിന്ന ഹെലികോപ്ടറില്‍ 60 കി.മീറ്റര്‍ അകലെ ചിയാങ്റായ് ആശുപത്രിയിലേക്ക്. ഒടുവിൽ ആഹ്ലാദം പങ്കിട്ടാണ് എല്ലാവരും ഗുഹമുഖത്തു നിന്ന് മടങ്ങിയത്.
രക്ഷാകരങ്ങൾ നീട്ടി ലോകരാജ്യങ്ങൾ
ഉത്തര തായ്ലൻഡിലെ മ്യാൻമർ അതിർത്തിയിൽ ചിയാങ്റായ് വനമേഖലയിൽ ദോയി നാങ് നോൺ പർവതത്തിനു താഴെയാണ് പ്രകൃതിദത്തമായ താം ലുവാങ് ഗുഹ. വിനോദസഞ്ചാര മേഖലയാണിത്. ജൂൺ 23 ന് ഫുട്ബാൾ പരിശീലനത്തിനു ശേഷം 12 കുട്ടികളും കോച്ച് ഇകപോൾ ചാൻടവോങ്ങും (അകീ) ഗുഹയിലേക്ക് കയറി. അതിനിെടയാണ് പെരുമഴ തുടങ്ങിയത്. മലവെള്ളപാച്ചിലിൽ ഗുഹാകവാടം വെള്ളവും ചളിയും നിറഞ്ഞ് മൂടാൻ അധികം സമയം വേണ്ടിവന്നില്ല. വെളിച്ചം മറഞ്ഞ് ഇരുട്ട് മൂടി.
ഗുഹക്കുള്ളിൽ അകപ്പെട്ടവർ രക്ഷാമാർഗം തേടി പിന്നോട്ട് വലിഞ്ഞു. ഗുഹക്ക് നാലു കി.മീറ്റർ ഉള്ളിൽ കുട്ടികളും കോച്ചും അങ്ങനെയാണ് അകപ്പെട്ടത്. മഴ തിമിർത്തു. രാത്രിയായിട്ടും മകന് വീട്ടില്‍ എത്താത്തതിനാൽ ഒരു കുട്ടിയുടെ അമ്മ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ സൈക്കിൾ, ബാഗുകള്‍, ഷൂ തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ്റായ് വനം റേഞ്ചർ വിവരമറിയിച്ചപ്പോഴാണ് സംശയമുണര്‍ന്നത്. കുട്ടികൾ ജീവനോടെയുണ്ടോ എന്ന തിരച്ചിലിന് മാത്രം ഒമ്പതു ദിവസമെടുത്തു. യു.എസ്, ചൈന, റഷ്യ, ബ്രിട്ടൻ, ആസ്ട്രേലിയ, ജപ്പാൻ, ലാവോസ്, മ്യാന്മർ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, യുക്രെയ്ൻ, ഇസ്രായേൽ തുടങ്ങി നാനാഭാഗത്തു നിന്നും രക്ഷാകരങ്ങൾ അങ്ങോട്ട് നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.